കോഴിക്കോട് ജില്ലയിൽ തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനുള്ള എബിസി പദ്ധതി താളംതെറ്റി. നായ്ക്കളെ പിടിക്കാൻ ആളെ കിട്ടുന്നില്ലെന്ന് കോർപ്പറേഷൻ. നായശല്യം രൂക്ഷമായതോടെ നാട്ടുകാരും ആശങ്കയിലാണ്.
ഒരുവർഷം മുമ്പാണ് കോർപ്പറേഷന്റെ നേതൃത്വത്തിൽ വന്ധ്യംകരണ ക്യാംപ് നടത്തിയത്. വെറ്ററിനറി സർവകലാശാലയുമായി യോജിച്ചായിരുന്നു പദ്ധതി. ഊട്ടിയിൽനിന്നു പരിശീലനം നേടിയ ഡോക്ടർമാരാണ് മേൽനോട്ടം വഹിച്ചത്. എബിസി പദ്ധതി പ്രകാരം കഴിഞ്ഞ ഒരു വർഷത്തിൽ വന്ധ്യംകരിച്ചത് നൂറിൽ താഴെ തെരുവുനായകളെ മാത്രം.
സർവേ പ്രകാരം നിലവിൽ 30,000 തെരുവുനായകളാണ് നഗരത്തിലുള്ളത്. കല്ലായിയിൽ കഴിഞ്ഞയാഴ്ച 15 പേർക്ക് നായയുടെ കടിയേറ്റിരുന്നു.