ഒറ്റപ്പാലത്തു സിപിഎം നേതാവ് പ്രസിഡന്റായ സംഘടന നാലര പതിറ്റാണ്് കൈവശം വച്ച ഭൂമി തിരിച്ചു പിടിക്കാൻ സർക്കാർ ഉത്തരവ്. താലൂക്ക് ആശുപത്രിയുടെ അന്യാധീനപ്പെട്ട പതിനാലു സെന്റ് ഭൂമിയാണ് ആരോഗ്യവകുപ്പിന് തിരികെ ലഭിക്കുന്നത്.
75 കാലയളവിൽ ആതുരസേവനം നടത്തിയിരുന്ന ഒറ്റപ്പാലം ഗ്രൂപ്പ് ഹോപ്പിറ്റൽ സൊസൈറ്റി എന്ന സ്കിപ്പോ എന്ന സംഘടനയ്ക്ക് കൈമാറിയ ഭൂമിയാണിത്. സൊസൈറ്റിയുടെ പ്രവർത്തനം നിലച്ചതിനാൽ 1990 ൽ ഭൂമി തിരിച്ചുപിടിക്കാൻ റവന്യൂവകുപ്പ് നടപടിയെടുത്തു. ഇതിനെതിരെ സിപിഎം ഏരിയാ കമ്മിറ്റി അംഗവും സൊസൈറ്റി പ്രസിഡന്റുമായി സി. വിജയൻ ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ തടസ ഉത്തരവു നിലനിൽക്കെ സൊസൈറ്റി ഭാരവാഹികൾ വീണ്ടും ഭൂമി മാർബിൾ സ്ഥാപനത്തിനു വാടകയ്ക്ക് നൽകി. ഏറ്റവും ഒടുവിൽ ഒാംബുഡ്സ്മാൻ വഴിയാണ് കേസ് തീർപ്പാക്കിയത്.
ഭൂമി തിരിച്ചുപിടിക്കണമെന്ന റവന്യൂസെക്രട്ടറിയുടെ റിപ്പോർട്ടും കേസിൽ നിർണായകമായി. വിലപിടിപ്പുളള ഭൂമി ആശുപത്രിവികസനത്തിന് പ്രയോജനപ്പെടും.