മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കാത്ത് ലാബ് തുടങ്ങുന്നതിന് വഴിതെളിയുന്നു.സ്ഥല പരിശോധനക്കായി കേരള മെഡിക്കൽ സർവീസ് കോർപറേഷൻ പ്രതിനിധികൾ ഇന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തും.
2015 ൽ മഞ്ചേരി മെഡിക്കൽ കോളജിന് കാത്ത് ലാബ് അനുവദിച്ചെങ്കിലും പ്രഖ്യാപനത്തിൽ ഒതുങ്ങുകയായിരുന്നു.കാത്ത് ലാബിനും കാത്ത് ഐ.സിയുവിനുമായി എട്ട് കോടിരൂപയാണ് നിലവിൽ അനുവദിച്ചത്.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് ലഭിച്ച കാത്ത് ലാബാണ് അവിടുത്തെ സ്ഥലപരിമിതി മൂലം മഞ്ചേരിയിലേക്ക് മാറ്റുന്നത്.
നിലവിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു ദിവസം എത്തുന്ന രോഗികളിൽ പത്തോളം േപർ ഹൃദ്രോഗ ശസ്ത്രക്രിയ ആവശ്യമുള്ളവരാണ്.ഇവരെ എറണാകുളത്തേക്കും പാലക്കാട്ടേക്കും കൊണ്ടുപോയാണ് ശസ്ത്രക്രിയ നടത്തുന്നത്.കാത്ത് ലാബിന്റെ പ്രവർത്തനം ആരംഭിച്ചാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് രോഗികൾ.