കാസർകോട് മാവുങ്കാലിൽ ബി.ജെ.പി പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ഡിവൈഎഫ്ഐ-ബി ജെ പി സംഘർഷത്തില്‍ പൊലീസ് പക്ഷപാതപരമായി പെരുമാറിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയാണ് ബി.ജെ.പി പ്രവർത്തകർ ആദ്യം ഉപരോധിച്ചത്. തുടർന്ന് പ്രതിഷേധം ദേശീയ പാതയിലേക്ക് വ്യാപിപ്പിച്ചു.പ്രതിഷേധത്തെ തുടർന്ന് പാതയിലെ ഗതാഗതം സ്തംതംഭിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരായിരുന്നു ഉപരോധത്തിന്റെ മുൻനിരയിൽ.
ഇന്നലെ മാവുങ്കാലിൽ നടന്ന ഡി.വൈ.എഫ്.ഐ പ്രകടനത്തിനു നേരെ ആക്രമം നടന്നിരുന്നു. സംഘർഷം വ്യാപിച്ചതോടെ പൊലീസ് ലാത്തിവീശുകയും ,കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിന് ശേഷം പ്രദേശത്തെ ബി ജെ പി. അർ എസ് എസ് പ്രവർത്തരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് വ്യാപകമായ പരിശോധനകൾ നടത്തി. ഏകപക്ഷീയമായാണ് പൊലീസ് പെരുമാറുന്നച്ചായിരുന്നു പ്രതിഷേധം.
കലക്ടറുടെ നിർദേശത്തെ തുടർന്ന് അർഡിഒ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. കുറ്റക്കാരയ പൊലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന അർഡിഒ യുടെ ഉറപ്പിന്റെ അടിസ്ഥനത്തിലാണ്മൂന്നു മണിക്കൂർ നീണ്ട ഉപരോധം പ്രവർത്തകർ അവസാനിപ്പിച്ചത്. നാളെ കലക്ടറുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്ന് പ്രശ്നം വിശദമായി ചർച്ച ചെയ്യുo