തൊഴിലാളികൾക്കായി ആദ്യ കമ്യൂണിസ്റ്റ് സർക്കാർ പയ്യന്നൂർ കരിവെള്ളൂരിൽ അനുവദിച്ച ആരോഗ്യകേന്ദ്രത്തിന്റ പ്രവർത്തനം പ്രതിസന്ധിയിൽ. ഡോക്ടർമാരില്ലാത്തതും കെട്ടിടങ്ങൾ ഉപയോഗപ്പെടുത്താതുമാണ് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കാൻ കാരണം.
നിരത്തിയിട്ടിരിക്കുന്ന കട്ടിലുകൾ. അടുക്കിവച്ചിരിക്കുന്ന കിടക്കൾ. ചികിൽസതേടി രാവിലെമുതൽതന്നെ രോഗികളും എത്തുന്നുണ്ട്. പക്ഷേ കിടത്തിചികിൽസ ഇവിടെയില്ല. ചികില്‍സിക്കാൻ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതാണ് കാരണം. കെട്ടി ഉയർത്തിയ കെട്ടിടങ്ങളും വെറുതെ കിടക്കുന്നു. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിക്ക് പ്രാഥമിക ചികില്‍സനൽകിയ ചരിത്രവും ഈ ആശുപത്രിക്കുണ്ട്.
മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങളും ദേശീയപാതയിലെ യാത്രക്കാരുമാണ് ഈ ആരോഗ്യകേന്ദ്രത്തെ ആശ്രയിക്കുന്നത്. ദേശീയപാതയിൽ കരിവെള്ളൂർ കഴിഞ്ഞാൽ പതിനാല് കിലോമീറ്റർ അകലെ പിലാത്തറയില്‍മാത്രമാണ് പ്രാഥമികാരോഗ്യകേന്ദ്രമുള്ളത്.