മലപ്പുറം നഗരത്തെ മാലിന്യമുക്തമാക്കാനുള്ള പദ്ധതിയുമായി മലപ്പുറം നഗരസഭ. മൊഞ്ചുള്ള മലപ്പുറം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.
ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുളള ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ച് ആദ്യം മാതൃകയായത് മലപ്പുറം കലക്ടർ അമിത് മീണയാണ്.തുടർന്ന് ശുചിത്വ മിഷന്റെ സഹായത്തോടെ നഗരസഭയിലെ മറ്റ് വീടുകളിലും മാലിന്യ സംസ്കരണ യൂണിറ്റുകൾ സ്ഥാപിച്ചു. സ്വാതന്ത്രദിനാഘോഷ ചടങ്ങുകൾക്കായി മലപ്പുറത്തെത്തിയ മന്ത്രി എ.കെ ബാലൻ ഈ വീടുകളിലെത്തി ഇവയെല്ലാം കണ്ടു മനസിലാക്കി.
മൊഞ്ചുള്ള മലപ്പുറം എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുകയാണ് നഗരസഭ ലക്ഷ്യമിടുന്നത്.
നഗരസഭാ പരിധിയിലെ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കും. ഇത് പിന്നീട് സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കും.15 വാർഡുകളിലാണഅ പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുക. കച്ചവടസ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിനായി പ്രത്യേക സംഘം പരിശോധന നടത്തും. നഗരസഭയുടെ നിർദേശങ്ങൾ ലംഘിക്കുന്നർക്കെതിരെ കർശന നടപടി സ്വീകരിക്കും