കോഴിക്കോട്ടെ പുഴകളിൽ ഇ കോളി ബാക്ടീരയയുടെ അളവ് അപകടരമായി വർധിക്കുന്നു. മനുഷ്യവിസർജ്യം വലിയ തോതിൽ പുഴകളിലേക്ക് തുറന്നുവിടുകയാണ്. മലിനമായ കുടിവെള്ളം ജില്ലയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ജല അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു
കോഴിക്കോട്ടെ വിവിധ പുഴകളിൽ നിന്നും ശേഖരിച്ച വെള്ളം സി.ഡബ്ലു ആർ.ഡി എമ്മിൽ പരിശോധിച്ചതിന്റെ ഫലമാണിത്. ചാലിയാർ,ഇരുവഞ്ഞി, ചെറുപുഴ തുടങ്ങിയ പുഴകളിലെല്ലാം ഇ കോളിയുടെ സാന്നിധ്യം കണ്ടെത്തി. മനുഷ്യ വിസർജ്യം അടക്കമുള്ളവ നേരിട്ട് പുഴിലേക്ക് തള്ളുന്നതാണ് കാരണം വേനൽ കടുക്കുന്നതോടെ പുഴയുടെ ഒഴുക്ക് കുറയും. മാലിന്യങ്ങളുടെ തോത് കൂടുകയും ചെയ്യും.