ഇതരസംസ്ഥാനക്കാരുടെ ആരോഗ്യസുരക്ഷയ്ക്കൊപ്പം ജീവിതശൈലീ രോഗങ്ങളും കണ്ടെത്തുന്നതിന് സൗജന്യ മെഡിക്കൽ ക്യാംപ്. പകർച്ചവ്യാധി ഭീഷണി വിട്ടുമാറാത്ത കോഴിക്കോട് നഗരത്തിലെ ആയിരത്തിലധികം തൊഴിലാളികളെയാണ് വിദഗ്ധർ പരിശോധിച്ചത്. കോഴിക്കോട് കോർപ്പറേഷനും ഗവൺമെന്റ് നഴ്സിങ് കോളജും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
വെറുതെയൊരു പരിശോധനയല്ല. ജനറൽ മെഡിസിന് പുറമെ, ദന്തൽ,ചർമരോഗ വിഭാഗമുൾപ്പെടെ ഏഴ് മേഖലയിലെ 22 മികച്ച ഡോക്ടർമാരുടെ സേവനം. വിലകൂടിയ സൗജന്യ മരുന്ന്. കൃത്യമായി കഴിക്കണമെന്ന് ആവർത്തിച്ചുള്ള ഓർമപ്പെടുത്തൽ.
വിദഗ്ധ പരിശോധന ആവശ്യമുള്ളവർക്ക് ഹെൽത്ത് കാർഡ് നൽകിയതിലൂടെ കോഴിക്കോട് െെഡിക്കൽ കോളജിൽ ഉൾപ്പെടെ തുടർചികിൽസാ സൗകര്യവും ലഭിക്കും.
നഗരത്തിന്റെ വിവിധ മേഖലയിൽ താമസിക്കുന്ന ആയിരത്തിലധികം ഉതരസംസ്ഥാനത്തൊഴിലാളികളാണ് മെഡിക്കൽ ക്യാംപിൽ പങ്കെടുത്തത്.