കലയിലൂടെ ഫാസിസത്തെ പ്രതിരോധിക്കാമെന്ന മുദ്രാവാക്യവുമായി മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ജനാധിപത്യത്തിന്റെ ആഘോഷങ്ങൾക്ക് കോഴിക്കോട് തുടക്കമായി. മൂന്ന് വേദികളിലായി കലാ സാഹിത്യ രംഗങ്ങളിലെ പ്രമുഖർ സമകാലീന വിഷയങ്ങളിൽ സംവദിക്കും
ജനാധിപത്യത്തിലെ എഴുത്തെന്ന വിഷയത്തിൽ എൻ.എസ് മാധവൻ തുടക്കമിട്ട ചർച്ചയോടെയാണ് കലകളുടെ പ്രതിരോധത്തിന് തുടക്കമായത്. അടിച്ചമർത്തപ്പെട്ട സാഹചര്യങ്ങളിൽ നിന്നാണ് ലോകോത്തര സാഹിത്യസൃഷ്ടികളുണ്ടായതെന്ന് എൻ.എസ് മാധവൻ ഓർമിപ്പിച്ചു
കുറിക്ക് കൊള്ളുന്ന കവിതയിലൂടെയാണ് പി.കെ പാറക്കടവ് സമകാലീന ഇന്ത്യയെ വരച്ചുകാണിച്ചത്. തമിഴ്നാട്ടിലെ തോട്ടിപ്പണിക്കാരുടെ ദയനീയത പറയുന്ന സിനിമയും മേളയിൽ പ്രദർശിപ്പിച്ചു.