കോഴിക്കോട് നഗരത്തിലെ ഓട്ടോഗ്യാസ് ക്ഷാമത്തെ കുറിച്ച് അന്വേഷിക്കാന്‍ കലക്ടറുടെ ഉത്തരവ്. ഗ്യാസ് ഏജന്‍സികളിലും ഗോഡൗണുകളിലും റെയ്ഡ് നടത്താന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
ഇന്ധനം കിട്ടാതെ നഗരത്തിലെ എൽ.പി.ജി ഓട്ടോറിക്ഷകൾ ഓട്ടം നിർത്തിയത് മനോരമ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ധനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോതൊഴിലാളികൾ ജില്ല ഭരണകൂടത്തെ സമീപിച്ചതോടെയാണ് നടപടി ഉണ്ടായത്. പമ്പുകളിലും ഏജൻസികളിലും പരിശോധന നടത്തനാണ് കലക്ടർ ഉത്തരവിട്ടത്. അതേ സമയം സ്പയർപാട്സുകളുടെ ക്ഷാമം തീർക്കാൻ നടപടിയായിട്ടില്ല.
ഓട്ടോറിക്ഷ കമ്പനിക്കെതിരെ സമരത്തിനൊരുങ്ങുകയാണ് കോഴിക്കോട് നഗരത്തിലെ ആയിരത്തിയഞ്ഞൂറിലധികം വരുന്ന എൽ.പി.ജി. ഓട്ടോറിക്ഷത്തൊഴിലാളികൾ.