കോഴിക്കോട് മാവൂരില്‍ വന്‍ ആനക്കൊമ്പ് വേട്ട. വില്‍പ്പനക്കുവച്ച മുപ്പത്തിമൂന്നര കിലോ ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് അച്ഛനെയും മകനെയും വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തു.
മാവൂർ കേന്ദ്രീകരിച്ച് ആനക്കൊമ്പ് കച്ചവടം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൊമ്പുകൾ പിടിച്ചെടുത്തത്. ആവശ്യക്കാരെന്ന വ്യാജേനെ എത്തിയ മാന്തോട്ടം റെയ്ഞ്ചറടക്കമുള്ളവനം വകുപ്പ് ഉദ്യോഗസ്ഥരാണ് മാവൂർ കണ്ണിപറമ്പിൽ ഇലഞ്ഞിക്കലിലെ കൃഷ്ണന്റെ വീട്ടിൽ നിന്നും കൊമ്പുകൾ പിടികൂടിയത്. രണ്ടു നോട്ടണ്ണൽ മെഷീനുകളും കൊമ്പുകൾക്കൊപ്പം കണ്ടെടുത്തിട്ടുണ്ട്. മറ്റൊരാൾ വിൽപനക്കായി ഏൽപിച്ചതാണെന്നാണ് കൃഷ്ണൻ നൽകിയിരിക്കുന്ന മൊഴി.
കുടുംബ ഓഹരിയായി കിട്ടിയതാണെന്ന് കാണിക്കുന്ന രേഖയും കൃഷ്ണൻ ഹാജരാക്കിയിട്ടുണ്ട്. നാൽപത് വർഷത്തിലേറെ പഴക്കമുള്ളവയാണ് കൊമ്പുകളെന്നാണ് അനുമാനം. കൃഷ്ണനെയും മകൻ ശിവരാമകൃഷ്ണനെയും വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തു. തുടരന്വേഷണത്തിനായി പ്രതികളെ താമരശ്ശേരി ഡി.എഫ്.ക്ക് കൈമാറി.