കാട്ടാനപ്പേടിയിൽ കഴിയുകയാണ് മലപ്പുറം മമ്പാട് വീട്ടിക്കുന്ന് ആദിവാസി കോളനി. ജനവാസ മേഖലയിൽ ആനയിറങ്ങുന്നത് തടയാൻ സംവിധാനങ്ങൾ ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യം വനംവകുപ്പ് അവഗണിക്കുകയാണ്.
നേരം ഇരുട്ടിയാൽ പിന്നെ കാട്ടാനകളെ പേടിച്ച് പുറത്ത് ഇറങ്ങാനാവാത്ത സ്ഥിതിയിലാണ് കോളനിക്കാർ. ജനവാസ മേഖലകളിൽ എത്തുന്ന കാട്ടാനക്കൂട്ടം ഉറക്കം കെടുത്തുകയാണ്. പടക്കം പൊട്ടിച്ചും പാട്ടയടിച്ചും ആനയെ തുരത്താനുളള നീക്കങ്ങള്‍ വിജയിക്കുന്നില്ല. കൊച്ചു കുട്ടികൾക്ക് സ്കൂളിൽ പോവാൻ പോലും നിവൃത്തിയില്ല.
കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് ദിവസേനയുളള പരാതിയാണ്. കോളനിക്ക് ചുറ്റും വൈദ്യുതിവേലിയോ കിടങ്ങോ നിർമിക്കണമെന്ന് പതിറ്റാണ്ടുകളായി ആവശ്യമുണ്ട്. പരാതി ഉയരുബോൾ പല സ്ഥലങ്ങളിലായി അപൂർണമായ വൈദ്യുതിവേലി നിർമിക്കുകയാണ് പതിവ്.