മലപ്പുറത്തിന്റെ മലയോരമേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ കാളികാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആകെയുള്ളത് ഒരു ഡോക്ടർമാത്രം. ദിനം പ്രതി ആയിരത്തിനടുത്ത് രോഗികളെത്തുന്ന ചികിൽസാ കേന്ദ്രത്തിലാണ് ആവശ്യത്തിന് ജീവനക്കാരില്ലാത്തത്. ഡോക്ടറില്ലാത്തതിനാൽ കിടത്തിചികിൽസ മുടങ്ങുകയാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ ചികിൽസക്കായി ആശ്രയിക്കുന്ന ഏക പ്രാഥമികാരോഗ്യ കേന്ദ്രമാണിത്.ആറു ഡോക്ടർമാർ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഉള്ളത് ഒരാൾമാത്രം.മൂന്ന് പേർ സ്ഥലം മാറ്റം വാങ്ങിപോയി.മറ്റുള്ളവർ അവധിയിലുമാണ്.ദിനം പ്രതി ആയിരത്തിനടുത്ത് രോഗികളെത്തുന്ന സ്ഥലം.ഡോക്ടർമാരില്ലാത്തതിനാൽ കിടത്തിചികിൽസാ വാർഡ് അടച്ചുപൂട്ടി.
ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നിർമിച്ച നിരവധി കെട്ടിടങ്ങൾ ഇവിടെയുണ്ട്.എന്നാൽ രോഗികൾക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങൾ ഒന്നും ഇല്ല.ആശുപത്രിയിലേക്കാവശ്യമായ സൗകര്യങ്ങൾ ഒരു്കണമെന്ന് ആശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് നിരവധി തവണ പരാതി നൽകി.എന്നിട്ടും പ്രയോജനമുണ്ടായില്ല.
ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടർക്കായുള്ള രോഗികളുടെ കാത്തിരിപ്പ്.