കരിപ്പൂർ വിമാനത്താവള അധികൃതർക്കെതിരെ ആരോഗ്യ വകുപ്പിന്റെ നോട്ടിസ്. വിമാനത്താവളത്തിൽ നിന്നുള്ള മലിനജലം ജനവാസ കേന്ദ്രങ്ങളിലേക്കൊഴുക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് നോട്ടീസ് നൽകിയത്. 15 ദിവസത്തിനകം പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.
മാലിന്യം ശുദ്ധീകരിക്കുന്ന പ്ലാന്റിലേക്കുള്ള പൈപ്പിന്റെ മാൻഹോള് പൊട്ടിയതിനെ തുടർ്നനാണ് മലിനജലം പുറത്തേക്ക് ഒഴുകിയത്.ഇതിനു പുറമെ ജീവനക്കാരുടെ ക്വാർട്ടേഴ്സുകളിലെ കുളിമുറികളിൽ നിന്നുള്ള മലിനജലവും പുറത്തേക്ക് ഒഴുക്കിവിടുന്നതായി ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.ഈ മലിനജലം എത്തുന്നത് ജനവാസ കേന്ദ്രത്തിലൂടെ കടന്നു പോകുന്ന തോട്ടിലാണ്.ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ല.മലിനജലം കെട്ടികിടക്കുന്നതിനാൽ കൊതുകുശല്യം രൂക്ഷമാണ്.
മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതുമൂലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.