ഇതരസംസ്ഥാനത്തൊഴിലാളികളുടെ തൊഴിലിടങ്ങൾ സുരക്ഷിതമാക്കാനുള്ള നടപടിയുമായി കോഴിക്കോട് ജില്ലാഭരണകൂടം. പരിശോധനയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തുന്ന ലേബർ ക്യാംപുകൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ പൂട്ടുവീഴും. മാവൂരിൽ നിരവധിപേർക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കലക്ടറുടെ ഉത്തരവ്.
ഇതരസംസ്ഥാനത്തൊഴിലാളികളുടെ താമസസ്ഥലം തീർത്തും വൃത്തിഹീനമാണ്. സാമ്പത്തികലാഭം മാത്രം നോക്കിയുള്ള ക്യാമ്പൊരുക്കൽ അനുവദിക്കില്ല. സർക്കാർ മാനദണ്ഡം പൂർണമായും പാലിക്കുന്നതിന് മാത്രം അനുമതി നൽകും. അല്ലാതെ വന്നാൽ ഉടൻ പൂട്ടാൻ നിർദേശം നൽകും. തൊഴിൽ ഉടമയ്ക്ക് ഇവരുടെ ആരോഗ്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ട്.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യവകുപ്പ്, റവന്യൂ, കുടുംബശ്രീ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പാക്കും. ബോധവൽക്കരണത്തിനപ്പുറം ദീർഘകാലാടിസ്ഥാനത്തിൽ ലക്ഷ്യമിട്ടുള്ള പരിപാടിയാണ് ഉദ്ദേശിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫിസർക്ക് കലക്ടർ ഇക്കാര്യത്തിൽ വിശദമായ നിർദേശം നൽകിയിട്ടുണ്ട്.