കോഴിക്കോട്ട് കോടതിക്കും ഡെങ്കിപ്പനി. ജില്ലാകോടതിയിൽ ന്യായാധിപർക്കും അഭിഭാഷകർക്കും ജുഡീഷൽ ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ നൂറിലധികം പേരാണ് പനിപിടിച്ച് അവധിയിൽ പോയത്. അഞ്ചാം ക്ലാസ് കോടതി മജിസ്ട്രേറ്റ് പനിബാധിച്ച് ആശുപത്രിയിലാണ്,ഒന്നാംക്ലാസ് കോടതി മജിസ്ട്രേറ്റ് നീണ്ട അവധിക്ക് ശേഷം ഇന്നലെയാണ് ജോലിക്കെത്തിയത്.
സബ്കോടതി ന്യായാധിപനും പനിയാണ്. ശിരസ്ദാർ 26 ദിവസമായി അവധിയിലായിരുന്നു.സിവിൽ കോടതികളില്‍ ജഡ്ജിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 56 പേർ പനിബാധിച്ച് അവധിയിൽ പോയിട്ടുണ്ട്. മജിസ്ട്രേറ്റ് കോടതിയിലും മുൻസിഫ് കോടതിയിലും പനിബാധിച്ചവരുടെ എണ്ണം 20ലധികം.ബാർ അസോസിയേഷൻ കണക്കനുസരിച്ച് 30ലധികം അഭിഭാഷകർക്കും പനി പിടിപെട്ടിട്ടുണ്ട്. കൂടാതെ 25 ക്ലറിക്കൽ ജീവനക്കാരും ഒരുമാസത്തിനിടെ പനികിടക്കയിലായി
കോടതി പരിസരത്തെ ശുചിത്വമില്ലായ്മയാണ് പ്രധാന കാരണം,വെള്ളം കെട്ടിനിൽക്കുന്ന കുഴികളും ഒാടകളും കോടതി വളപ്പിൽ ധാരാളം.കോടിതക്ക് ചുറ്റുമുള്ള ഒാടകളിലും െവള്ളം കെട്ടിനിൽക്കുന്നുണ്ട്.ഒരു മാസമായി പനിപ്പിടിച്ച് വിറക്കുന്ന കോടതിയെ സഹായിക്കാൻ കോർപ്പറേഷനും ആരോഗ്യവകുപ്പം ഇടപെട്ടെങ്കിലും രോഗം ശമിച്ചിട്ടില്ല.