വന്യമൃഗശല്യം കൊണ്ട് പൊറുതി മുട്ടുകയാണ് വയനാട് തിരുനെല്ലിയിലെ കർഷകർ. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക നഷ്ടമാണ് സമീപകാലത്ത് മേഖലയിലുണ്ടായത്. നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്്.
തിരുനെല്ലി പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും ആശ്രയം കൃഷിയാണ്. വന്യമൃഗശല്യമില്ലാത്ത ഒരു മേഖലപോലും പഞ്ചായത്തിലില്ല.സന്ധ്യയാകുന്നതോടെ കാട്ടാനകൾ ഉൾപ്പെടെയുള്ളവ കൃഷിയിടത്തിലേക്കിറങ്ങും. പകൽ കർഷകർ നടത്തിയ അധ്വാനമെല്ലാം ചവിട്ടിമെതിച്ച് പോകും. നിലവിൽ വൈദ്യുതവേലികൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളൊന്നും സുരക്ഷിതമല്ല.
രാത്രിയായാൽ ജനങ്ങളാരും പുറത്തിറങ്ങില്ല. രണ്ടാഴ്ച മുമ്പ് കാട്ടിക്കുളത്ത് കൃഷിയിടത്തിൽ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. വന്യമൃഗശല്യം തടയാൻ അധികൃതർ നടപടികളെടുക്കുന്നില്ലെന്നാണ് കർഷകരുടെ ആക്ഷേപം.
ഭീതികാരണം കൃഷി നടത്താനാകാത്തതിനാൽ ഏക്കർ കണക്കിന് സ്ഥലമാണ് തരിശായികിടക്കുന്നത്. വന്യമൃശല്യം കാരണം കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരമായി തുഛ്ഛമായ തുകയാണ് നൽകുന്നതെന്നും പാരാതിയുണ്ട്. സ്വാഭാവിക വനം വെച്ചു പിടിപ്പിക്കണമെന്നും ശാസ്ത്രീയമായ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും കർഷകർ ആവശ്യപ്പെടുന്നു.