പയ്യാമ്പലം കടപ്പുറത്ത് തുറസായ സ്ഥലത്തുനടക്കുന്ന ശവസംസ്കാരം അവസാനിപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം വേഗത്തിൽ നടപ്പിലാക്കാനൊരുങ്ങി കണ്ണൂർ കോര്‍പ്പറേഷൻ. ആധുനിക രീതിയിലുള്ള ഗ്യാസ് ശ്മശാനത്തിനായി തയ്യാറാക്കിയ പദ്ധതിയുടെ നിർമാണം ഉടൻ പൂർത്തീകരിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.
പതിനേഴ്്വർഷംമുൻപ് നിർമിച്ച വൈദ്യുതി ശ്മശാനമാണിത്. ഇപ്പോൾ വെറും വിറകുപുരയാണ് ഈ കെട്ടിടം. ഇവിടെയാണ് ആധുനിക രീതിയിലുള്ള ശ്മശാനം നിർമിക്കാൻ കോർപ്പറേഷൻ തയ്യാറെടുക്കുന്നത്.
അന്തരീക്ഷമലിനീകരണം ഒഴിവാക്കാനാണ് തുറസായ സ്ഥലത്തെ ശവസംസ്കാരം നിറുത്താൻ ഹൈക്കോടതി നിർദേശിച്ചത്. ഗ്യാസിൽ പ്രവർത്തിക്കുന്ന രണ്ടുകോടിരൂപയുടെ ശ്മശാനം നിർമിക്കാൻ കോർപ്പറേഷൻ നേരത്തെ തീരുമാനിച്ചിരുന്നു. കോടതിയുടെ നിർദേശംകൂടി വന്നതോടെ പദ്ധതി ഉടൻ നടപ്പിലാക്കും.
പക്ഷേ പരമ്പരാഗത രീതിയിൽ തുറസായ സ്ഥലത്ത് ശവസംസ്കാരം നടത്തുന്നവരുടെ എതിർപ്പുകൂടി കോർപ്പറേഷൻ നേരിടേണ്ടിവരും. പതിറ്റാണ്ടുകളായി ശവസംസ്കാരം നടക്കുന്ന സ്ഥലമാണ് പയ്യമ്പലം കടപ്പുറം.