കോഴിക്കോട് നഗരം പനിച്ചൂടിൽ വിറയ്ക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിലെ വികസനമാതൃകകൾ തേടി കോർപ്പറേഷൻ കൗൺസിലർമാര് കൂട്ടത്തോടെ ചണ്ഡിഗഡിലേക്ക്. ഡപ്യുട്ടി മേയറുടെ നേതൃത്വത്തിൽ 44 അംഗങ്ങളാണ് പത്ത് ദിവസത്തെ യാത്ര പുറപ്പെട്ടത്.
ഇരുപത് വർഷത്തെ വികസനപ്രവർത്തനങ്ങൾക്ക് മാസ്റ്റർ പ്ലാൻ അംഗീകരിച്ച സംസ്ഥാനത്തെ ഏക നഗരമാണ് കോഴിക്കോട്. ആസുത്രിത നഗരമായ ചണ്ഡിഗഡിലേക്ക് പഠനയാത്രക്കിറങ്ങാൻ കൗൺസിലരെ പ്രേരിപ്പിച്ചതും ഈ മാസ്റ്റർ പ്ലാനാണ്. ചണ്ഡിഗഡിന് പുറെ ഡൽഹിയടക്കമുള്ള സമീപ നഗരങ്ങളിലും കൗൺസിലർമാർ പഠനം നടത്തും.
നഗരമധ്യത്തിൽ മലമ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് സമഗ്ര ശുചിത്വ-മാലിന്യ സംസ്ക്കരണ പരിപാടിക്കായി ഗൃഹസന്ദർശനം ആരംഭിക്കാനിരിക്കെയാണ് കൗൺസിലർമാർ കൂട്ടത്തോടെ ടൂർ പോയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.