മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. വാർഡുകൾ കേന്ദ്രീകരിച്ചാണ് കലാശക്കൊട്ട് നടന്നത്. മറ്റന്നാളാണ് തിരഞ്ഞെടുപ്പ്.
പൊലീസ് നിർദേശമുള്ളതിനാൽ വാർഡ് തലത്തിലായിരുന്നു രാഷ്ട്രീയ പാർട്ടികളുടെ ശക്തി പ്രകടനം നടന്നത്. പരമാവധി ആളുകളെ പങ്കെടുപ്പിക്കാൻ മുന്നണികൾ മൽസരിച്ചു. സുരക്ഷാപ്രശ്നം കണക്കിലെടുത്ത് പൊലീസ് സേനയെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.
നാളത്തെ നിശബ്ദ പ്രചാരണം കൂടി കഴിഞ്ഞാൽ മറ്റന്നാൾ ജനം വിധിയെഴുതും. ആകെ മൂപ്പത്തിയഞ്ചു വാർഡുകളിലാണ് തിരഞ്ഞെടുപ്പ്. നഗരസഭയുടെ തുടക്കം മുതൽ എൽഡിഎഫാണ് ഭരിക്കുന്നത്. ഈ അധിപത്യം തകർക്കുമെന്നാണ് യുഡിഎഫിന്റെ പ്രഖ്യാപനം