കോഴിക്കോട് മാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയില്‍ കോളറ പടര്‍ന്നതിൽ പരസ്പരം പഴിചാരി ആരോഗ്യവകുപ്പും പഞ്ചായത്തും. ശുചിത്വം ഉറപ്പാക്കേണ്ട ചുമതല പഞ്ചായത്തിനാണെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. എന്നാൽ ഏകോപിപിച്ചുള്ള നടപടികൾ ഉണ്ടായില്ലെന്നാണ് മാവൂർ പഞ്ചായത്തിന്റെ പ്രതികരണം.
കോളറ ബാധ കണ്ടെത്തിയ കെട്ടിടങ്ങൾ താമസയോഗ്യമല്ലെന്ന് മൂന്നു വർഷം മുമ്പ് പഞ്ചായത്തിന് രേഖാമൂലം റിപ്പോർട്ട് നൽകിയിരുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം. ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ കോപ്പി ചൂണ്ടികാണിച്ചാണ് വകുപ്പ് ഉത്തരവാദിത്തതിൽ നിന്നും ഒഴിഞ്ഞ് മാറുന്നത്.ഒപ്പം പഞ്ചായത്തിലെ അമ്പതിലേറെ കുടിവെള്ള സ്രോതസുകളിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത് അറിയിച്ചിട്ടും പഞ്ചായത്തിന് കുലുക്കമുണ്ടായില്ലെന്നും ആരോഗ്യവകുപ്പ് ചൂണ്ടികാണിക്കുന്നു. അതേ സമയം മൂന്നുവർഷം മുമ്പ് നൽകിയ റിപ്പോർട്ടിനപ്പുറം തുടർനടപടി ഉണ്ടായില്ലെന്നാണ് പഞ്ചായത്ത് പറയുന്നത് .
പ്രതിഷേധം ശക്തമായതോടെ കടമുറികളിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരെ ഒഴിപ്പിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. അനുമതിയില്ലാതെ ഇതര സംസ്ഥാനക്കാരെ താമസിപ്പിച്ച കെട്ടിടങ്ങൾ പൂട്ടി സീൽ ചെയ്യാനും തീരുമാനമായിട്ടുണ്ട്