തൃത്താല കൂറ്റനാട് റോഡ് നിർമാണം പൂർത്തിയാകും മുൻപേ തകർന്നു തുടങ്ങിയതായി പരാതി. കയ്യേറ്റങ്ങൾ ഒഴിപ്പിക്കാതെയാണ് റോഡ് നവീകരണം പൂർത്തിയാക്കുന്നത്. പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിന് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.
തൃത്താലയിൽ നിന്ന് കൂറ്റനാട്ടേക്കുളള ആറു കിലോമീറ്റർ റോഡു നവീകരിക്കാൻ ഏഴു കോടി രൂപ. കഴിഞ്ഞ വർഷം നവംബറിൽ തുടങ്ങിയ നിർമാണപ്രവൃത്തികൾ പൂർത്തിയായി വരുന്നതേയുളളു. എന്നാൽ ആദ്യം പണി പൂർത്തിയായ ഭാഗത്ത് റോഡ് തകർന്നു തുടങ്ങി.
റോഡ് വശത്തെ ഓടകളും കലുങ്കുകളും അശാസ്ത്രീയമായാണ് നിർമ്മിച്ചത്. പലയിടത്തും വെള്ളം റോഡിലേക്കൊഴുകുന്ന സാഹചര്യം. റോഡിനോട് ചേർന്ന് പലയിടത്തും കയ്യേറ്റങ്ങളുണ്ടായിരുന്നെങ്കിലു ഒഴിപ്പിച്ചിട്ടില്ല. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വീഴ്ചക്കെതിരെ വിജിലൻസിന് പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം.