കോഴിക്കോട് മിഠായിത്തെരുവിൽ ശുചിമുറിയില്ലാതെ വലഞ്ഞ് സ്ത്രീത്തൊഴിലാളികൾ. നിരവധി സമരങ്ങൾ നടത്തിയിട്ടും പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ ആശങ്കയോടെയാണ് തൊഴിലിടങ്ങളിലേക്ക് സ്ത്രീകളെത്തുന്നത്.
നൂറുകണക്കിനു സ്ത്രീകൾ ജോലിചെയ്യുന്ന മിഠായിത്തെരുവിലെ അവസ്ഥ ഇതാണ്. ഏഴുവർഷമായി തുടരുന്ന പ്രതിഷേധങ്ങൾ. സമരം ചെയ്ത് തളർന്നു സ്ത്രീകൾ. അതുകൊണ്ട് പറഞ്ഞു മടുത്ത പ്രശ്നങ്ങളെക്കുറിച്ച് ഇനിയെന്തു പറയണമെന്ന് ഇവർക്കറിയില്ല.
വീട്ടിൽനിന്നിറങ്ങിയാൽ തിരിച്ചെത്തുന്നതുവരെ മൂത്രമൊഴിക്കാതെ സഹിച്ചിരിക്കും. ഇനി തീരെ സഹിക്കാൻ വയ്യെങ്കിൽ അടുത്തുള്ള ഹോട്ടലുകൾ തന്നെ ശരണം. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അക്ഷീണം പ്രയത്നിക്കുന്നവർ ഇവരുടെ ദുരവസ്ഥ ഇനിയെങ്കിലും കാണാതെ പോകരുത്.