മല്‍സ്യബന്ധന ബോട്ടുകൾക്ക് ഒരേനിറം നിർബന്ധമാക്കിയ കേന്ദ്രസർക്കാർ ഉത്തരവിൽ ഇളവ് നൽകണമെന്ന് കണ്ണൂർ ജില്ലയിലെ മല്‍സ്യത്തൊഴിലാളികൾ. ഫൈബർ ഗ്ലാസിൽനിർമിച്ച ഇൻബോർഡ് ബോട്ടുകളിൽ പെയിന്റ്ടിച്ചാൽ ഇളകിവരുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. എന്നാൽ ഈമാസം മൂപ്പത്തിയൊന്നിനകം നിറം മാറ്റിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് ഫിഷറീസ് വകുപ്പ്.
കണ്ണൂര്‍ ജില്ലയിൽ ഫൈബർ ഗ്ലാസിൽ നിർമിച്ച നൂറോളം ഇൻബോർഡ് ബോട്ടുകളാണുളളത്. ഇത്തരം ബോട്ടുകളുടെ നിറംമാറ്റുക അസാധ്യമാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്. പുറമെ നിലനീറവും ഉളളിൽ ഓറഞ്ചുനിറവുമാണ് കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്ന കളർ കോഡ്.
കേന്ദ്രസർക്കാരിന്റെ നിയമമായതിനാൽ സംസ്ഥാന സർക്കാർ ഇടപെട്ട് ഇളവ് വാങ്ങിത്തരണമെന്നാണ് ഇവരുടെ ആവശ്യം. ഉത്തരവ് പാലിക്കാത്ത ബോട്ടുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടുണ്ട്.