കരിപ്പൂർ വിമാനത്താവളത്തിൽ പുതുതായി നിർമിക്കുന്ന രാജ്യാന്തരടെർമിനൽ അടുത്ത വർഷം മാർച്ചിൽ കമ്മിഷൻ ചെയ്യും.120 കോടി രൂപ ചെലവിലാണ് ടെർമിനൽ നിർമിക്കുന്നത്.
രാജ്യാന്തര ആഗമന ടെർമിനലിന്റെ നിർമാണ ജോലികൾ അവസാനഘട്ടത്തിലാണ്.എസ്കലേറ്റർ, ലിഫ്റ്റ് എന്നിവയുടെ ജോലികളാണ് നിലവിൽ നടക്കുന്നത്.കെട്ടിടനിർമാണവും സുരക്ഷാ സംവിധാനങ്ങളും ഡിസംബറോടെ പൂർത്തിയാകും.നിലവിൽ 900 യാത്രക്കാരെയാണഅ ഉൾക്കൊള്ളാൻ കഴിയുക.പുതിയ ടെർമിൽ യാഥാർത്ഥ്യമായാൽ 1500 യാത്രക്കാരെ ഉൾകൊള്ളാൻ കഴിയും.
യാത്രക്കാർക്കായുള്ള സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമായാണ് രണ്ടാം ഘട്ടത്തിൽ നിർമിക്കുക. പുതിയ ടെർമിനൽ യാഥാർത്ഥ്യമായാൽ കസ്റ്റംസ് , എമിഗ്രേഷൻ ഉൾപ്പടെ യാത്രക്കാർക്കാവശ്യമായ സൗകര്യങ്ങളെല്ലാം വളരെപെട്ടന്ന് ലഭ്യമാക്കാൻ കഴിയും.