ജിഎസ്ടി നടപ്പായി ഒരു മാസം പിന്നിടുമ്പോഴും വാളയാറിൽ അഴിമതിക്ക് കളമൊരുങ്ങി സ്വകാര്യ വേയ്ബ്രിജിന്റെ പ്രവർത്തനം. വാണിജ്യനികുതി വകുപ്പുമായുളള കരാർ കഴിഞ്ഞെങ്കിലും ചരക്കുവാഹനങ്ങളുടെ ഭാരപരിശോധന തുടരുകയാണ്. അനുമതിയില്ലാതെ മോട്ടോർവാഹനവകുപ്പിനു വേണ്ടിയാണ് ഇപ്പോൾ വേയ്ബ്രിജ് പ്രവർത്തിക്കുന്നത്. മനോരമ ന്യൂസ് അന്വേഷണം.
വാണിജ്യനികുതി വകുപ്പുമായുളള കരാർ അവസാനിച്ചതോടെ ജൂലൈ 31നു പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സ്വകാര്യവേയ്ബ്രിജിന് ഇപ്പോഴും കൊയ്ത്തുകാലമാണ്. ആയിരത്തിലധികം ചരക്കുവാഹനങ്ങളാണ് തൂക്കംനോക്കി പണം നൽകി കടന്നുപോകുന്നത്. ഇല്ലാത്ത കരാറിന്‍റെ പേരില്‍ മോട്ടോർവാഹനവകുപ്പ് ജീവനക്കാർ വാക്കാൽഅനുമതി നൽകിയെന്നാണ് നടത്തിപ്പുകാരുടെ വിശദീകരണം.
സർക്കാർ പണം ചെലവഴിച്ച് നിർമിച്ച ആർടിഒ ചെക്്്പോസ്റ്റിലെ വേയ്ബ്രിജിനെ നോക്കുകുത്തിയാക്കിയാണ് ഈ പകൽകൊള്ള. ആർ.ടി.ഒ വേയ്ബ്രിജ് ചലനമറ്റുപോയത് നിര്‍മ്മാണത്തിലെ പാകപ്പിഴ കാരണമാണ്. ഇത് പരിഹരിക്കുന്നതിനെക്കാള്‍ ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യം സ്വകാര്യകരാറുകാരനോട്. സ്വകാര്യകമ്പനിയെ സഹായിക്കുന്ന സർക്കാർ നയം തിരുത്തണം. മോട്ടോർവാഹന ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന വേബ്രിജുണ്ടായില്ലെങ്കിൽ വാളയാറിൽ വീണ്ടും അഴിമതിക്ക് കളമൊരുങ്ങും.