പകൽസമയത്ത് പോലും കാട്ടാനകളിറങ്ങുന്ന പ്രദേശമായ പനമരം നടുവിൽമുറ്റം കോളനിയിലെ അറുപത് കുടുംബങ്ങൾ ഗതാഗതസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു. എൺപതുവർഷം മുമ്പ് നിർമ്മിച്ച മൺപാതയാണ് ഇപ്പോഴുമുള്ളത്. വനഗ്രാമമായ ഇവിടെ കുട്ടികളെ സ്കൂളിലെത്തിക്കുന്ന ഗോത്രസാരഥി പദ്ധതിയും എത്തിയിട്ടില്ല.
പനമരം പഞ്ചായത്തിലുള്ളത് ഏകവനപാതയാണ്. എട്ടുപതിറ്റാണ്ടു മുമ്പ് വെട്ടിയ വഴിയാണ് പുറം ലോകവുമായി ബന്ധപ്പെടാനുള്ള മാർഗം. മഴക്കാലമായതോടെ രണ്ട് കിലോമീറ്ററോളം ദൂരമുള്ള വഴി ചെളിക്കുളമായി. പകൽസമയത്തു പോലും കാട്ടാനകളിറങ്ങും. പലപ്പോഴും ആനകൾക്ക് മുന്നിൽപ്പെടാറുണ്ടെന്ന് കോളനിക്കാർ പറയുന്നു
പത്തൊമ്പത് വിദ്യാർഥികളും ഇവിടെയുണ്ട്. നാലുകിലോമീറ്റർ അകലെയുള്ള സ്കൂളിലേക്ക് രക്ഷിതാക്കളുടെ കൂടെയാണ് കുട്ടികൾ നടന്നു പേവുക. ഗോത്രസാരഥി പദ്ധതിയൊന്നും ഈ വർഷം ഇതുവഴി വന്നിട്ടില്ല. ഇരട്ടിക്കൂലി നൽകാമെന്നു പറഞ്ഞാൽപ്പോലും പുറത്തുനിന്നും വാഹനങ്ങൾ വരില്ല.
കോളനിയലുള്ളവരുടെ ഒാട്ടോ തന്നെയാണ് ആശ്രയം. പ്രായമായവരെയും രോഗികളെയുമാണ് വാഹനസൗകര്യമില്ലാത്തത് ഏറെ ബുദ്ധിമുട്ടിക്കുന്നത്.