കാസർകോട് കവ്വായിക്കായലിലെ കൊക്കാൽ തുരുത്തിൽ താമസിക്കുന്ന ഒരു കുടുംബത്തിന്റെ ജീവിതം കാണാം ഇനി. കുഞ്ഞിക്കണ്ണനും കുടുംബവുമാണ് പുറം ലോകവുമായി ഒരു ബന്ധവുമില്ലാത ഈ തുരുത്തിൽ ജീവിക്കുന്നത്.
കൊക്കാൽ തുരുത്തിലെ ശാന്തയെ വിവാഹം ചെയ്തതോടെയാണ് ഇരുപത്തിയഞ്ച് വർഷം മുമ്പ് കുഞ്ഞിക്കണ്ണൻ ഇിടെയെത്തുന്നത്. പിന്നെ ഈ തുരുത്തിൽ തന്നെ ജീവിതം. കുഞ്ഞിക്കണ്ണൻ എത്തുമ്പോൾ ഏഴ് കുടുംബങ്ങൾ ഉണ്ടായിരുന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി ഓരോരുത്തരായി കൊക്കാൽ തുരുത്തിനെ ഉപേക്ഷിച്ചപ്പോഴും ഭാര്യക്കും മകനുമൊപ്പം കുഞ്ഞിക്കണ്ണൻ ഇവിടെ തുടർന്നു. പശുവളർത്തലാണ് ഉപജീവന മാർഗം. തോണി ഉപയോഗിച്ച് കായൽ കടക്കണം പുറം ലോകത്തെ വിശഷങ്ങളറിയാൻ.
മഴയെത്തുന്നതോടെ തുരുത്തിലെ ജീവിത്തിന് ബുദ്ധിമുട്ടേറും. ആരുടേയും ശല്യമില്ലാതെ പശുക്കളെ മേയാൻ വിടാം എന്നതാണ് തനിച്ചുള്ള ജീവിതത്തിന്റെ നേട്ടമായി ഈ കുടുംബം പറയുന്നത്. പടന്നയിൽ നിന്നുള്ള പൈപ്പ് വഴിയാണ് കുടിവെള്ളം കിട്ടുന്നത്. മാസങ്ങൾക്ക് മുമ്പ് വൈദ്യുതി ലഭിച്ചതും ഈ കുടുംബത്തിന് ആശ്വസമായി. പട്ടയഭൂമി ഉൾെപ്പടെ ഇരുപത്തിയഞ്ച് ഏക്കറാണ് തുരുത്തിെൻറ ആകെ വിസ്തൃതി.