വന്യമൃഗശല്യം പരിഹരിക്കുന്നതിൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ ബത്തേരി വൈൽഡ് ലൈഫ് വാർഡന്‍റെ കാര്യാലയത്തിനു മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തി വീശി.
മതിൽ ചാടിക്കടന്ന പ്രവർത്തകർ ഒാഫീസ് കോമ്പൗണ്ടിനകത്ത് കുടിൽകെട്ടി. കുടിൽ കെട്ടാനാവശ്യമായ വസ്തുക്കൾ പ്രവർത്തകർ പുറത്തുനിന്നും എറിഞ്ഞു കൊടുക്കുകയായിരുന്നു. കൂടുതൽപേർ തള്ളിയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. തുടർന്നാണ് ലാത്തിചാർജ് നടന്നത്. ഗേറ്റിനു പുറത്തു നിന്നും പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിഞ്ഞു.
സാരമായ പരിക്ക് ആർക്കുമില്ല. ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി എംടി രമേശാണ് പരിപാടി ഉദ്ഘാടനം ചെയ്തതത്. എൻ.ഡി.എ ദേശീയസിതി അംഗം പി.സി തോമസും സംസാരിച്ചു. ബത്തേരി ടൗണിൽ നിന്നും പ്രകടനമായിട്ടാണ് പ്രവർത്തകർ എത്തിയത്.