ഹർത്താൽ കാരണം നിശ്ചലമായ തെരുവുകളിൽ നിന്നും ചില നല്ല കാഴ്ചകളുമുണ്ട്. കൽപറ്റയിൽ നിന്നുളള ഒരു നന്‍മക്കാഴ്ച കാണാം.
ഒരു ഭാഗത്ത് കടകൾ അടപ്പിച്ചു നീങ്ങുകയാണ് പ്രകടനങ്ങൾ. തൊട്ടടുത്ത് തന്നെയാണ് ഇൗ കാരുണ്യക്കാഴ്ച. വര്‍ഷങ്ങളായി കൽപ്പറ്റയിൽ ചെരുപ്പ്കുത്തുന്ന ജോലിയാണ് തമിഴ്നാട് ഒട്ടന്‍ചത്രം സ്വദേശി രവിയ്ക്ക്. ജീവിതം വഴിമുട്ടിയ ഹര്‍ത്താല്‍ദിനം തെരുവിൽ ഭിക്ഷയാചിച്ചു നടക്കുന്ന കര്‍ണന് വേണ്ടി മാറ്റിവെച്ചു. മുടിയും താടിയും വെട്ടി കർണ്ണനെ പേരുപോലെ മനോഹരനാക്കി. രവി ജോലി ചെയ്യുന്നത്തിന്റെ തൊട്ടത്തുള്ള ബസ് സ്റ്റോപ്പിലാണ് കർണൻ രാത്രി കിടന്നുറങ്ങുന്നത്.
കീശ നിറയാത്ത ദിവസത്തിൽ മനം നിറഞ്ഞാണ് രവി വീട്ടിലേക്ക് തിരിച്ചു പോകുന്നത്.