ഭൂരഹിതരായ പട്ടികജാതി വിഭാഗങ്ങൾക്കുള്ള കണ്ണൂർ കോർപ്പറേഷന്റെ ഭവനങ്ങൾ ദുരിത മുറികളാകുന്നു. എട്ടുമാസംമുൻപ് മരക്കാർകണ്ടിയിൽ തുറന്ന് നൽകിയ ഫ്ലാറ്റുകളിൽ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമൊരുക്കിയില്ലെന്നാണ് പരാതി
സോട്ട് കെ.ശോഭാ, ഫ്ലാറ്റിലെ താമസക്കാരി കോർപറേഷൻ വീട് നിർമിച്ചുനൽകുമെന്ന് പറഞ്ഞപ്പോൾ ശോഭയുടെ അഞ്ചംഗ കുടുംബം സന്തോഷിച്ചു. താമസം തുടങ്ങിയതോടെ ആസന്തോഷമെല്ലാം പോയി. ലോഡ്ജ് മുറി പോലുള്ള വീട്. രണ്ട് മുറികളും ചെറിയൊരു അടുക്കളയും മാത്രം. വിറകടുപ്പ് സ്ഥാപിച്ചാൽ മുറിയിൽ പുക നിറയും. ഗ്യാസ് കണക്ഷനെടുക്കാൻ വരുമാനവുമില്ല. അമ്പത്തിയാറ് മുറികളാണ് ഏഴ് ഫ്ലാറ്റുകളിൽ ഉള്ളത്. ഇരുപത്തിനാല് കുടുംബങ്ങൾ താമസം തുടങ്ങി. ഇവർക്കെല്ലാംകൂടി ആകെയുളളത് ഏഴ് പൊതുപൈപ്പ് മാത്രം. വെള്ളമെത്തുന്നതാകട്ടെ പാതിരാത്രിയിലും.
പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. തെരുവ്്വിളക്ക് സ്ഥാപിക്കണമെന്ന ആവശ്യവും അധികൃതർ പരിഗണിച്ചില്ല. നിർമാണം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞാണ് ഗുണഭോക്താക്കൾക്ക് കൈമാറിയത്. ചില മുറികൾ ചോർന്ന് തുടങ്ങുകയും ചുമരുകൾ വിണ്ടു കീറുകയും ചെയ്തു.