മലപ്പുറം-പാലക്കാട് ജില്ലാ അതിർത്തിയിലെ വരാഹമൂർത്തി ക്ഷേത്രം കേന്ദ്ര ടൂറിസം ഭൂപടത്തിലേക്ക്.കേന്ദ്ര സർക്കാറിന്റെ പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷേത്രം നവീകരിക്കുക.
നാലായിരം വർഷം മുമ്പ് പരശുരാമൻ സ്ഥാപിച്ചതാണ് പന്നിയൂർ ക്ഷേത്രമെന്നാണ് ഐതിഹ്യം.പിന്നീട് പെരുന്തച്ചന്റെ കാലത്ത് ക്ഷേത്രം നവീകരിച്ചെന്നാണ് ചരിത്രം.പെരുന്തച്ചൻ ഉപയോഗിച്ചതാണെന്നു കരുതുന്ന ഉളി ഇപ്പോഴും ഇവിടെയുണ്ട്.ക്ഷേത്രത്തിന്റെ പൗരാണികത കണക്കിലെടുത്താണ് കേന്ദ്ര പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയത്.ഇതിന്റെ ഭാഗമായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി
കൂത്തമ്പലം,ഗോപുരം, ചിറ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി പുനർ നിർമിക്കും.ജില്ലാ ടൂറിസം വകുപ്പ് തയാറാക്കിയ പദ്ധതി രേഖ കേന്ദ്ര ടൂറിസം വകുപ്പിന് കൈമാറും.പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ ഒന്നാം ഘട്ടനിർമാണം ആരംഭിക്കും.