പാചകവാതക ടാങ്കർലോറി പൊട്ടിത്തെറിച്ച് ഇരുപത്പേരുടെ ജീവൻ പൊലിഞ്ഞ കണ്ണൂർ ചാലയിൽ അപകടക്കെണിയൊരുക്കി റോഡിലെ കുഴികൾ. താഴെചൊവ്വമുതൽ ചാലവരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്തിൽ നൂറിലധികം കുഴികളാണുള്ളത്. ഡിവൈഡറിൽ തട്ടിയാണ് ടാങ്കർലോറി മറിഞ്ഞത്. ഇവിടുന്ന് വെറും അമ്പത് മീറ്റർ മാറിയാണ് റോഡിൽ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
ഈ കുഴികൾ ധാരാളംമതി അഞ്ച്്വർഷം മുൻപുണ്ടായ അപകടം വീണ്ടും ആവർത്തിക്കാൻ. നിലവിൽ അടച്ച കുഴികളോട് ചേർന്നാണ് പുതിയത് ഉണ്ടായിരിക്കുന്നത്. പഴയ റോഡ് പൂർണമായും പൊളിച്ച്നീക്കാതെ മെക്കാഡം ടാറിങ് നടത്തിയതാണ് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.