കാടുകയറി നശിക്കുന്ന ചമ്രവട്ടം പുഴയോരം സ്നേഹപാത പദ്ധതിക്ക് ശാപമോക്ഷം. പാർക്കിന്റെ നവീകരണത്തിനും രണ്ടാം ഘട്ടവികസത്തിനുമായി ഒന്നരക്കോടി രൂപയുടെ പദ്ധതിയാണ് ടൂറിസം വകുപ്പ് തയ്യാറാക്കുന്നത്.
മൂന്ന് കോടി രൂപ ചെലവിൽ നിർമിച്ച സ്നേഹപാതപാർക്കിന്റെ നിലവിലെ അവസ്ഥ ഇതാണ്.കുട്ടികൾക്കായുളള കളിസ്ഥലമെല്ലാം കാടുമൂടികിടക്കുന്നു.ഉപകരണങ്ങളെല്ലാം തുരുമ്പെടുത്തു തുടങ്ങി,.പാർക്കിന്റെ സംരക്ഷണ വേലികളെല്ലാം തകർന്നുകിടക്കുകയാണ്.ജലസേചന വകുപ്പിനായിരുന്നു മേൽനോട്ട ചുമതല.തുടർ വികസന പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായി ,പാർക്ക് നശിക്കാൻ തുടങ്ങിയതോടെയാണ് ടൂറിസം വകുപ്പ് ഇതേറ്റെടുത്തത്.നിലവിൽ ഒന്നരകോടി രൂപയുടെ പദ്ധതിയാണ് ഒരുങ്ങുന്നത്.
വൈദ്യുതീകരണം, സുരക്ഷാവേലികളുടെ നിർമാണം,നടപ്പാത,ശുചിമുറികൾ എന്നിവയുൾപ്പെടുന്നതാണ് രണ്ടാം ഘട്ട വികസന പദ്ധതി.മൂന്നു മാസത്തിനകം നിർമാണ പ്രവർത്തനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല.