നീലപ്പരവതാനി വിരിച്ച് കണ്ണൂരിലെ മാടായിപ്പാറ. മഴകുറഞ്ഞ് മാനംതെളിഞ്ഞതോടെ കാക്കപ്പൂവ് വിരിഞ്ഞുനിൽക്കുന്ന മാടായിപ്പാറയിലേക്ക് നൂറുകണക്കിന് ആളുകളാണ് ദിവസവും എത്തുന്നത്.
ദൂരെനിന്ന് നോക്കിയാൽ ഇളം നീലനിറത്തിൽ ചെങ്കൽപ്പാറയിൽ ഒരു ആഭരണം കാണം. തൊട്ടടുത്ത് വരുന്തോറും കാഴ്ച ഭംഗി കൂടിവരും. ഓണം വരവായെന്ന ഓർമപ്പെടുത്തലാണ് മലബാറിലെ ചെങ്കൽപ്പാറകളിൽ വിരിയുന്ന കാക്കപ്പൂക്കൾ. ഓണം ആഘോഷിക്കാൻ ഇനിയും ദിവസങ്ങളുണ്ട്. ചിങ്ങമാസവും എത്തിയിട്ടില്ല. എങ്കിലും സമൃദിയുടെ ദിനങ്ങളെ സ്വീകരിക്കാൻ മാടായിപ്പാറ നീലയണിഞ്ഞു കഴിഞ്ഞു.
മാടായിപ്പാറയിലെ നീലവസന്തം കാണാൻ നിരധിയാളുകളാണ് ദിവസവും എത്തുന്നത്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നതാണ് ഈ കാഴ്ചകൾ. കാക്കപ്പൂവിനെക്കാൾ വലുപ്പമുള്ള തേനീച്ചകളും വണ്ടുകളും തേൻതേടിയെത്തുന്നുതും കൗതുകമാണ്. പാടത്ത് കാണുന്ന തൂമ്പപ്പൂവും ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിൽ നിറഞ്ഞുനില്‍ക്കുന്നു.