നെല്ലുല്‍പാദനത്തിൽ മുന്നിൽനിൽക്കുന്ന പാലക്കാട് ജില്ലയ്ക്ക് ലഭിച്ച റൈസ് ബയോപാർക്ക് പദ്ധതി പാതിവഴിയിൽ. ബയോപാർക്കിന് സ്ഥലംകണ്ടെത്തിയെങ്കിലും തുടർനടപടികൾ മുടങ്ങി.
ജില്ലയിലെ കർഷകരുടെ വലിയ പ്രതിഷകളിൽ ഒന്നായിരുന്നു ആനക്കരയിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന റൈസ് ബയോപാർക്ക്. നെല്ലുമായി ബന്ധപ്പെട്ട മുപ്പത്തോളം ഉത്പ്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നബാർഡ്, കാർഷിക സർവ്വകലാശാല എന്നിവയുടെ സഹകരണത്തോടെ കൃഷി വകുപ്പാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആനക്കര പഞ്ചായത്തിലെ കാറ്റാടിക്കടവിലാണു പാർക്കിനാവശ്യമായ 25 ഏക്കർ സ്ഥലം കണ്ടെത്തിയത്.
അലപ്പുഴ, തിരുവനന്തപുരം ,വയനാട് തൃശ്ശൂർ ജില്ലകളിലും പദ്ധതിക്കായി സ്ഥല പരിശോധന നടത്തിയിരുന്നെങ്കിലും അനുയോജ്യമെന്ന് കണ്ടെത്തിയത് കാറ്റാടി കടവിലായിരുന്നു. കൃഷിമന്ത്രിയായിരുന്ന കെ.പി.മോഹനനും സംഘവും കാറ്റാടികടവിലെത്തി ഭൂമി യോജ്യമെന്ന് വിലയിരുത്തിയിരുന്നു. പാർക്ക് നിലവിൽ വന്നാൽ ഒട്ടേറെ പേർക്ക് തൊഴിൽ ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് നാട്ടുകാരുടെ കാത്തിരുപ്പ്.