വയനാട് കാട്ടിക്കുളത്ത് കാട്ടാന വയോധികനെ കുത്തിക്കൊന്നു. ആലത്തൂർ കോളനിയിൽ കുഞ്ചിലനാണ് കൊല്ലപ്പെട്ടത്. വന്യമൃഗശല്യത്തിനെതിരെ നടപടികളെടുക്കില്ലെന്നാരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു ആന ജനവാസ കേന്ദ്രത്തിലിറങ്ങിയത്. തോട്ടം തൊഴിലാളിയായ കുഞ്ചിലൻ ആനയുടെ മുന്നിൽപെടുകയായിരുന്നു.
കുഞ്ചിലനെ ആക്രമിച്ചതിനുശേഷം സമീപത്തെ സ്കൂട്ടറും ഒാട്ടോയും ആന തകർത്തു. വന്യമൃഗങ്ങൾ സ്ഥിരമായി ജനങ്ങൾക്ക് ഭീഷണി ഉയർത്തുന്ന മേഖലയാണിത്. പ്രതിഷേധവുമായെത്തിയ നാട്ടുകാർ മൃതദേഹം കൊണ്ടുപോകാൻ അനുവദിച്ചില്ല. റോഡ് ഉപരോധിക്കുകയും ചെയ്തു. വനം , റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥർ മാനന്തവാടി എംഎ.ൽ.എ തുടങ്ങിയവർ സമരക്കാരുമായി ചർച്ച നടത്തി. പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നൽകി.