വയനാട്ടില്‍ വനത്തിനുള്ളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ചേകാടി ഗ്രാമത്തിലേക്കുള്ള സര്‍വീസ് കെ.എസ്.ആര്‍.ടി.സി. നിര്‍ത്തലാക്കുന്നു. റോഡിന്റെ ശോച്യാവസ്ഥയും ജീവനക്കാരുടെ എതിര്‍പ്പുമാണ് കാരണം. തകര്‍ന്ന റോഡിലൂടെയുള്ള യാത്രയില്‍ ബസിന് കേടുപാടു പറ്റിയുണ്ടാകുന്ന നഷ്ടം ജീവനക്കാരനില്‍നിന്ന് ഈടാക്കുന്നത് അവരുടെ പ്രതിഷേധത്തിനുകാരണം.
എൺപതു ശതമാനം ആദിവാസികളുള്ള കൃഷി മാത്രം മുഖ്യവരുമാനമാക്കിയ നാട്. രാവിലെ മുതൽ വൈകീട്ട് ദിവസം എട്ടു സർവീസുകളാണ് നടത്തുന്നത്. വനത്തിലുള്ളിൽ ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമത്തിൻറെ പുറംലോകത്തേക്കുള്ള വഴി കൂടിയാണ് ഈ ബസ്. പക്ഷെ ഈ യാത്രയ്ക്ക് ബെൽ വീഴുകയാണ്.
റോഡിലെ കുണ്ടും കുഴിയിലും വീണതിനാൽ ടയർ പലതവണ കേടായിരുന്നു. അതിനുള്ള പിഴ ഡ്രൈവറിൽ നിന്നുമാണ് ഈടാക്കിയത് വകുപ്പ്. സമാനമായ അവസ്ഥ നേരത്തെയുമുണ്ടായിട്ടുണ്ട്. അതു കൊണ്ട് തന്നെ ഈ വഴിയിലൂടെ യാത്ര നടത്താൻ ജീവനക്കാർ തയാറാകുന്നുമില്ല. മോശം റോഡ് വരുത്തുന്ന കേടുപാടുകൾ ഡ്രൈവർമാരിൽ ചാരി സർവീസ് തുടർന്നും നടത്താനാകില്ലെന്ന നിലപാടിലാണ് ബത്തേരി ഡിപ്പോയിലെ ഉദ്യോഗസ്ഥരും.
റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിനോട് പരാതിപറഞ്ഞിട്ടും നടപടികൾ സ്വീകരിച്ചില്ലെന്നും അധികൃതർ പറയുന്നു