മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട വികസനം ഉടൻ ആരംഭിക്കുമെന്ന് കായിക മന്ത്രി എ.സി മൊയ്തീൻ. 60 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു. സ്റ്റേഡിയം മന്ത്രി സന്ദർശിച്ചു. ഇൻഡോർ സ്റ്റേഡിയം, സിന്തറ്റിക്ക് ട്രാക്ക്, ക്രിക്കറ്റ് പ്രാക്ടീസ് മൈതാനം തുടങ്ങിയവ ഉൾപ്പെടുന്നതാണ് രണ്ടാം ഘട്ട വികസനം.പ്രവർത്തികൾ പൂർത്തിയായാൽ കൂടുതൽ മൽസരങ്ങൾ പയ്യനാട് സ്റ്റേഡിയത്തിൽ നടത്താനാകും
നാലുകോടി രൂപ ചെലവിൽ സ്റ്റേഡിയത്തിൽ ഫെഡ് ലിറ്റ് സ്ഥാപിക്കും. ഹോസ്റ്റലിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. അത് പൂർത്തിയാകുന്ന മുറക്ക് ഫുട്ബോൾ അക്കാദമിയുടെ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.വേനൽ കാലത്ത് സ്റ്റേഡിയത്തിലെ പുല്ല് ഉണങ്ങുന്നത് തടയാൻ നദീ സംരക്ഷണ ഫണ്ട് ഉപയോഗിച്ച് തടയണകെട്ടി വെള്ളം ലഭ്മാക്കുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സ്പോർട് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ,എം.എൽ.എ ഉമ്മർ,കലക്ടർ അമിത് മീണ തുടങ്ങിയവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.