കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിൽ ആരംഭിച്ച പലിശ രഹിത സഹകരണ സംഘത്തിലേക്കുള്ള ഓഹരി സമാഹരണത്തിന് തുടക്കമായി. ഇസ്ലാമിക് ബാങ്കിന്റെ മാതൃകയിൽ ഹലാൽ ഫായിദ കോഓപ്പറേറ്റിവ് സൊസൈറ്റിയെന്ന പേരിലാണ് സഹകരണസംഘത്തിന്റെ പ്രവർത്തനം.
സഹകരണപ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള കണ്ണൂരിൽനിന്നാണ് സിപിഎമ്മിന്റെ മേൽനോട്ടത്തിൽ പലിശരഹിത ബാങ്കിങ് സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഒരു ഓഹരിയുട മൂല്യം ഇരുന്നൂറ്റിയമ്പത് രൂപയാണ്. മൂന്ന് വർഷമായിരിക്കും ഓഹരിയുടെ കാലാവധി. പലിശയിൽ അധിഷ്ടമായ ബാങ്കിങ് മേഖലയെ ആശ്രയിക്കാത്തവരെയാണ് ഹലാൽ ഫായിദ ലക്ഷ്യമിടുന്നത്. ഓഹിരിയായി ലഭിക്കുന്ന പണം നിർമാണ, മാംസാഹാര, മാലിന്യസംസ്ക്കരണ മേഖലയില്‍ നിക്ഷേപിക്കാനാണ് സഹകരണസംഘത്തിന്റെ തീരുമാനം. ഇതിൽനിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചായിരിക്കും പലിശരഹിതമായി വായ്പനല്‍കുകയും ഓഹരി ഉടമകൾക്ക് ലാഭം നൽകുയും ചെയ്യുക.
മാംസാഹരം നിരോധിക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയാണ് ഹലാൽ ഫായിദയെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. പതിനൊന്ന് പ്രൊമോട്ടർമാരാണ് ഹലാൽ ഫായിദ കോഓപ്പറേറ്റിവ് സൊസൈറ്റിയെ നിയന്ത്രിക്കുന്നത്.