മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പട്ടിക തയ്യാറായി. മൂപ്പത്തിയഞ്ചുവാർഡുകളിലായി നൂറ്റിപന്ത്രണ്ട് സ്ഥാനാർഥികൾ ജനവിധി തേടും. അടുത്തമാസം എട്ടിനാണ് തിരഞ്ഞെടുപ്പ്
എൽഡിഎഫും യുഡിഎഫും എല്ലാ വാർഡുകളിലും മൽസരിക്കും. ബിജെപി മൂപ്പത്തിയൊന്ന് വാർഡുകളിലാണ് സ്ഥാനാർഥികളെ നിറുത്തിയിരിക്കുന്നത്. എസ്ഡിപിഐ എട്ട് പേരെ തിരഞ്ഞെടുപ്പ് കളത്തിലിറക്കി. വിജയസാധ്യതയുള്ള സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് സിഎംപി യുഡിഎഫിനോട് സഹകരിക്കില്ല. ഒന്നാംവാർഡിൽ യുഡിഎഫിന് തലവേദനയായി വിമത സ്ഥാനാർഥിയും മൽസരരംഗത്തുണ്ട്. സ്ഥാനാർഥി പട്ടിക തയ്യാറായതോടെ ചൂടേറിയ പ്രചാരണത്തിലേക്ക് നീങ്ങുകയാണ് മട്ടന്നൂർ. പ്രതീക്ഷയോടെയാണ് ജനങ്ങൾ വോട്ടുചെയ്യാനൊരുങ്ങുന്നത്.
വാർഡ് തലത്തിൽ കൺവൻഷനുകൾ നടത്തുന്ന തിരക്കിലാണ് മുന്നണികൾ. വീടുകൾ കയറിയും പ്രചാരണം ആരംഭിച്ചു. മട്ടന്നൂർ നഗരസഭ ആയതുമുതൽ എൽഡിഎഫാണ് ഭരിക്കുന്നത്.