മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കണമന്നാവശ്യപ്പെട്ട് എം.എസ്.എഫ് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കല്ലേറു നടത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിയും കണ്ണീർ വാതകവും പ്രയോഗിച്ചു.നിരവധി പ്രവർത്തകർക്കും പൊലിസിനും പരുക്കേറ്റു
പ്രകടനവുമായി എത്തിയ പ്രവർത്തകരെ പൊലീസ് കലക്ട്രേറ്റിന് മുന്നിൽ തടഞ്ഞു. ബാരിക്കേഡുകൾ തള്ളി മാറ്റി ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.പ്രവർത്തകർ പൊലീസിനു നേരെ കല്ലും കസേരകളും എറിഞ്ഞു
തുടർന്ന് പൊലിസ് ലാത്തിവീശി.പ്രവർത്തകർ പിരിഞ്ഞു പോവാത്തതിനെ തുടർന്ന് കണ്ണീർ വാതകം പ്രയോഗിച്ചു.എം എസ്.എഫ് ജില്ലാ പ്രസിഡൻറ് ടി.പി.ഹാരിസ്, ജില്ലാ സെക്രട്ടറി സബീർ മുതുപറമ്പ് ഉൾപ്പടെ നിരവധി പേർക്ക് പരുക്കേറ്റു.കൊണ്ടോട്ടി.മലപ്പുറം സി.ഐമാർക്കും പരുക്കേറ്റു.എംഎൽ.എമാരായ ടി.വി ഇബ്രാഹിം ,പി.ഉബൈദുള്ള, ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ.എ ഖാദർ തുടങ്ങിയവർ സ്ഥലത്തെത്തിയതിന് ശേഷമാണ് പിരിഞ്ഞു പോയത്