കോഴിക്കോട്ട് തദ്ദേശീയരിൽ മലമ്പനി കണ്ടെത്തിയത് ആശങ്കയുണ്ടാക്കുന്നതാണന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ ആർ.എൽ.സരിത. രോഗം സ്ഥിരീകരിച്ച വെള്ളയിൽ പ്രദേശത്തെ മുഴുവൻ ആളുകളുടെയും രക്ത പരിശോധന നടത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.
ശുദ്ധജലത്തിൽ വരുന്ന അനോഫിലസ് സ്റ്റീഫെൻസിയെന്ന കൊതുകളാണ് രോഗം പടർത്തുന്നത്. പരിശോധനയിൽ വെള്ളയിൽ പ്രദേശത്തെ കിണറുകളിൽ കൊതുകിന്റെ ലാർവ കണ്ടെത്തി. കിണറുകൾ വലയിട്ട് മൂടുന്നുണ്ട്. കൊതുക് ലാർവകളെ ഭക്ഷണമാക്കുന്ന മീനുകളെ സൗജന്യമായി വിതരണം ചെയ്യുന്നുമുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടർ നേരിട്ടെത്തിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്
.
ചുവന്ന രക്താണുക്കളെ നശിപ്പിച്ച് പ്രതിരോധ ശേഷി നശിപ്പിക്കുന്ന പ്ലാസ്മോണിഡിയം വൈവാക്സെന്ന മലമ്പനിയാണ് വെളളയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. അതേ സമയം സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്യാത്ത നാട്ടുകാരിൽ രോഗബാധ എങ്ങിനെയുണ്ടായെന്ന് വിശദീകരിക്കാൻ ആരോഗ്യവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.