പാലക്കാട് ഒറ്റപ്പാലത്ത് റോഡിലെ കുഴിയിൽ പൊലിഞ്ഞത് മൂന്നു വയസുകാരന്റെ ജീവൻ. റോഡിലെ കുഴി കണ്ട് വേഗം കുറച്ച സ്കൂട്ടറിന്റെ പിന്നിൽ ഒാട്ടോറിക്ഷയിടിച്ചാണ് മായന്നൂർ സ്വദേശി പ്രസാദിന്റെ മകൻ ശ്രീശബരി മരിച്ചത്.
റയിൽവേ സ്്റ്റേഷൻ റോഡിലെ ചതിക്കുഴി കണ്ട് വേഗത കുറച്ച സ്കൂട്ടറിലെ ഒാട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടറിന് മുന്നില്‍ നിൽക്കുകയായിരുന്ന മൂന്നു വയസുകാരൻ റോഡിലേക്ക് തെറിച്ചു വീണു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ശ്രീശബരിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടറിന് പിന്നിൽ ഇരുന്ന അമ്മ പ്രീതിയുടെ കാലിലൂടെയാണ് ഒാട്ടോറിക്ഷ കയറിയിറങ്ങിയത്.
അപകടത്തിന് പിന്നാലെ അപകടമുണ്ടാക്കിയ കുഴിയിൽ ഇഷ്ടികപ്പൊട്ടും മണ്ണും നിറച്ച് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ നീക്കം നടന്നു. യൂത്ത് കോൺഗ്രസ് അടക്കമുളള സംഘടനകൾ പ്രതിഷേധ സൂചകമായി ഉപരോധ സമരം നടത്തി