മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികാ സമർപ്പണം അവസാനിച്ചു. മൂപ്പത്തിയഞ്ച് വാർഡുകളിലേക്കായി ആകെ ഇരുന്നൂറ്റിഇരുപത് പത്രികകളാണ് സമർപ്പിക്കപ്പെട്ടത്.
അധികാരത്തുടർച്ചയ്ക്ക് എൽഡിഎഫും, ആദ്യ ഭരണത്തിന് യുഡിഎഫും അക്കൗണ്ട് തുറക്കാൻ ബിജെപിയും തയ്യാറെടുപ്പിലാണ്. എൽഡിഎഫും യുഡിഎഫും എല്ലാ വാർഡുകളിലേക്കും സ്ഥാനാർഥികളെ നിറുത്തിയപ്പോൾ ബിജെപി മൂന്ന് വാർഡുകളിൽ മൽസരിക്കുന്നില്ല. സിപിഎം ഇരുപത്തിയെട്ട് സീറ്റുകളിലാണ് ജനവിധി തേടുന്നത്.
കോൺഗ്രസ് ഇരുപത്തിനാല് സീറ്റിലും മുസ്ലീം ലീഗ് ഒൻപത് വാർഡുകളിലും മൽസരിക്കും. നഗരത്തിന്റെ മുഖഛായ മാറ്റുന്ന വികസനം കൊണ്ടുവരുമെന്നാണ് യുഡിഎഫിന്റെ പ്രഖ്യാപനം. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ മട്ടന്നൂരിൽ വോട്ടുകുമെന്ന പ്രതീക്ഷയിലാണ് ബിജെപി