മലപ്പുറം ജില്ലയുടെ തീരദേശ മേഖലകളിൽ കടൽക്ഷോഭം രൂക്ഷം.നിരവധി വീടുകളും മൽസ്യബന്ധന ബോട്ടുകളും തകർന്നു.കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നില്ലെന്നും പരാതിയുണ്ട്. താനൂർ , തിരൂർ,പൊന്നാനി , പരപ്പനങ്ങാടി ഭാഗങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമായത്.നിരവധി വീടുകളിൽ വെള്ളം കയറി.കടൽഭിത്തി തകർന്നതാണ് തീരത്തെ വീടുകൾക്ക് ഏറെ ഭീഷണിയായത്.
തീരപ്രദേശത്തെ മരങ്ങൾ കടപുഴകി വീണുകൊണ്ടിരിക്കുകയാണ്.മഴക്കൊപ്പം എത്തിയ ചുഴലിക്കാറ്റിൽ താനൂരിൽ മാത്രം 20 ൽ അധികം വീടുകൾ ഭാഗികമായയും നാലു വീടുകൾ പൂർണമായും തകർന്നു.മരങ്ങൾ കടപുഴകി വീടുകൾക്കു മുകളിൽ പതിക്കുകയായിരുന്നു. കടലാക്രമണം രൂക്ഷമായതോടെ മൽസ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്ത അവസഥയാണ്.കഴിഞ്ഞ രണ്ടു മാസത്തിനിടെ താനൂർ ഭാഗത്ത് തകർന്നത് പതിനാറു മൽസ്യബന്ധന വള്ളങ്ങളാണ്.