കനത്ത മഴയിൽ കുടക് വീരാജ്പേട്ടക്ക് സമീപം റോഡ് ഒലിച്ച് പോയതിനാൽ തലശ്ശേരി മൈസൂർ അന്തർസംസ്ഥാന പാതയിൽ വാഹന ഗതാഗതം നിലച്ചു. വാഹനങ്ങള്‍ മാനന്തവാടി വഴി തിരിച്ചു വിട്ടു. റോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ മാസങ്ങളെടുക്കും.
കഴിഞ്ഞ രണ്ടുദിവസമായി കുടക് മേഖലയിൽ കനത്ത മഴപെയ്യുകയാണ്. മാക്കൂട്ടം ചുരത്തിലെ പെരുമ്പാടി ചെക്ക് പോസ്റ്റിനോട് ചേർന്നുള്ള തടാകം നിറഞ്ഞു കവിഞ്ഞു. തടാകത്തോട് ചേർന്നുള്ള റോഡ് വെള്ളത്തിന്റെ സമ്മർദ്ദത്തിൽ ഇന്നു രാവിലെ ഒലിച്ച് പോയി. ഇരുപത്തിയഞ്ച് മീറ്റർ റോഡ് പൂർണമായിട്ടും തകർന്നു.ഇതോടെ വാഹനഗതാഗതം നിലച്ചു.മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പിന്നീട് റോഡ് അടക്കുകയും ചെയ്തു. കണ്ണൂർ കാസർകോട് കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ചരക്ക് വാഹനങ്ങളടക്കം മാനന്തവാടി കുട്ട വഴി തിരിച്ച് വിട്ടു. ഇതോടെ മലബാറിൽ നിന്നും ബംഗളുരുവിലേക്കുള്ള ഏറ്റവും ദുരം കുറഞ്ഞ വഴിയാണ് ഇല്ലാതായത്. റോഡ് പൂർവസ്ഥിതിയിലാക്കാൻ മാസങ്ങളെടുക്കുമെന്നാണ് സൂചന.