മലപ്പുറത്ത് കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. വള്ളിക്കുന്ന്, തേഞ്ഞിപ്പാലം മേഖലകളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കാളികാവിൽ മഴവെള്ളപ്പാച്ചിലിൽ റോഡുകൾ ഒലിച്ചുപോയി.
വള്ളിക്കുന്ന് ,കരുമലക്കാട്,തേഞ്ഞിപ്പലം ഭാഗങ്ങളിൽ മുപ്പതോളം വീടുകൾ കാറ്റിൽ ഭാഗികമായി തകർന്നു.അമ്പതിൽ അധികം വൈദ്യുതിക്കാലുകൾ ഒടിഞ്ഞു വീണു.മരങ്ങൾ പരക്കെ നിലം പൊത്തി.വ്യാപക കൃഷി നാശവുമുണ്ട്.വണ്ടൂർ,കാളികാവ് പഞ്ചായത്തിലെ റോഡുകളാണ് മഴയിൽ ഒലിച്ചുപോയത്.മഴ ശക്തമായതോടെ ടാറിങ് കൈകൊണ്ട് അടർത്തിയെടുക്കാവുന്ന നിലയിലാണ്.ലക്ഷങ്ങൾ ചെലവിട്ട് ടാറിങ് നടത്തിയ റോഡുകളാണ് മഴയിൽ ഒഴുകിപോകുന്നത്
തദ്ദേശ സ്ഥാപനങ്ങൾ സാമ്പത്തിക വർഷാരംഭത്തിൽ അനുവദിച്ച തുക നഷ്ടപ്പെടാതിരിക്കാനാണ് കരാറുകാർ ധൃതിയിൽ റോഡുപണി നടത്തിയതെന്ന ആരോപണവും ഉണ്ട്.ടാറിങ് നടത്തി മാസങ്ങൾക്കകം റോഡുകൾ തകരുന്നതിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്