E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

രാമനാട്ടുകരയില്‍ തോട്ടില്‍ മാലിന്യം തള്ളിയതിനെച്ചൊല്ലി പൊലീസും നാട്ടുകാരും തമ്മില്‍ തര്‍ക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് രാമനാട്ടുകരയില്‍ തോട്ടില്‍ മാലിന്യം തള്ളിയതിനെച്ചൊല്ലി പൊലീസും നാട്ടുകാരും തമ്മില്‍ തര്‍ക്കം. മാലിന്യമെറിഞ്ഞ കുന്ദമംഗലം സ്വദേശിയെക്കൊണ്ടുതന്നെ നീക്കം ചെയ്യിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ് പ്രശ്നം പരിഹരിച്ചു. 

ഒളവണ്ണ പഞ്ചായത്തിലെ മാമ്പുഴ തോടിലാണ് രാത്രികാലങ്ങളില്‍ പതിവായി മാലിന്യം തള്ളിയിരുന്നത്. യുവാക്കള്‍ ഒത്തുചേര്‍ന്ന് മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ ശ്രമം തുടര്‍ന്നു. ഇതിനിടയിലാണ് നിക്ഷേപിച്ച ചവറില്‍ നിന്ന് കുന്ദമംഗലം സ്വദേശിയായ ഉടമയുടെ വിവരം ലഭിച്ചത്. രേഖാമൂലം നല്ലളം പൊലീസില്‍ പരാതി നല്‍കി. ഇത് മുന്നറിയിപ്പായി പ്രദര്‍ശിപ്പിച്ചു. നിക്ഷേപിച്ചയാള്‍ തന്നെ മാലിന്യം നീക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഉടമയെ എത്തിക്കാതെ രണ്ടുപേരെ മാലിന്യം നീക്കാന്‍ പൊലീസ് ചുമതലപ്പെടുത്തി. ഇവരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ തര്‍ക്കത്തിനിടയാക്കി. 

ജനവാസമേഖലയില്‍ മാലിന്യം തള്ളിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പിഴ ചുമത്തി. രാത്രികാലങ്ങളില്‍ ഈ മേഖലില്‍ പ്രത്യേക പരിശോധനയുണ്ടാകുമെന്നും പൊലീസ് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. ഇതെത്തുടര്‍ന്ന് പൊലീസ് കാവലില്‍ തൊഴിലാളികള്‍ പൂര്‍ണമായും മാലിന്യം നീക്കി. അടുത്തദിവസം ശ്രമദാനമായി തോട് വൃത്തിയാക്കുന്നതിനാണ് നാട്ടുകാരുടെ തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :