മലപ്പുറം കുറ്റിപ്പുറത്ത് കോളറ ബാക്ടീരിയകളുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് നടത്തിയ കുടിവെള്ള പരിശോധനയിലാണ് കോളറക്കു കാരണമാകുന്ന വിബ്രിയോ കോളറ ബാക്ടീരിയകളെ കണ്ടെത്തിയത്.
പതിനൊന്നു കിണറുകളിലെ വെള്ളമാണ് പരിശോധനക്കായി കോഴിക്കോട്ടെ ലാബിലേക്ക് അയച്ചത്. ഇതിൽ നാലു സ്ഥലങ്ങളിലാണ് കോളറ ബാക്ടീരികളെ കണ്ടെത്തിയത്.ഹോട്ടലുകളിലെ കിണറുകളിലാണിത്.രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്തെ ഏഴു കിണറുകളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നത്.
കോളറ ബാക്ടീരിയ കണ്ടെത്തിയ സാഹചര്യത്തിൽ ഡി.എം.ഒ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.എന്നാൽ ആ പ്രതിരോധനപ്രവർത്തനങ്ങളൊന്നും ഫലം കാണുന്നില്ല എന്നതിന്റെ തെളിവാണ് ബാക്ടീരിയകളുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചത്.കഴിഞ്ഞ വർഷം ഇതേ സമയത്ത് 15 പേർ കോളറ ബാധിച്ച് ചികിൽസതേടിയിരുന്നു.